2010, ജൂലൈ 11, ഞായറാഴ്‌ച

ഭ്രാന്തൻ

ആട്ടുതൊട്ടിലിൽ അലറിക്കരയുമ്പോൾ
‘ഇതിനു ഭ്രാന്താ‘ണെന്നു
ചിറ്റമ്മ പുലമ്പിയിരുന്ന കാര്യം
അയലത്തെ മുത്തശ്ശി പറഞ്ഞാണു
പിന്നീടറിഞ്ഞത് .
രോമം കിളിർക്കുന്ന കാലത്ത്
കളിതമാശ പറഞ്ഞതിന്
കൂട്ടുകാരന്റെ അമ്മ
എനിക്ക് തന്ന പഴിയും
അതേ വാക്കിലായിരുന്നു

നീണ്ട ക്ഷൌരവുമായി
സ്വയം ബുജി ചമഞ്ഞ്
വീടിനധികപ്പറ്റായി
കവലകൾ താണ്ടുമ്പോൾ
നാട്ടുകാർ സമ്മാനിച്ച ഓമനപ്പേരും,
ഭ്രാന്തനെന്നായിരുന്നു .

ഓർമ്മയുടെയും, മറവിയുടെയും
സമാന്തര രേഖകൾക്ക് നടുവിലൂടെ,
നടന്നു നീങ്ങുമ്പോൾ
ഇത്രയും ഓർത്തില്ല .

മുറിയുടെ മൂലയിലെവിടെയെങ്കിലും
ചുരുട്ടിക്കൂട്ടിയിട്ടേക്കുമെന്ന് .
അകം പുറം തിരിച്ചിട്ട
ഒരറവുമാടിന്റെ രൂപത്തെപ്പോലെ
ഇരുൾമുറിയുൽ പിടയേണ്ടിവരുമെന്ന്.

ഓർമ്മയിലുണ്ട്,
കരയാൻ തുടങ്ങിയപ്പോൾ
പുലഭ്യം പറഞ്ഞ് മുഖത്തടിച്ചത്.

കയ്യാലപ്പുറത്ത്
കണ്ണെത്താത്ത തെങ്ങിൻ തോപ്പുകൾ
അളന്നു മുറിക്കുമ്പോൾ
അവകാശമുള്ളവന്റെ വിധി
ഇതാണെന്ന്,
ശിരസ്സിന്റെ പിന്മടക്കുകളിൽ
കനത്ത ബൂട്ടിന്റെ ചവിട്ടേൽക്കുമ്പോഴാണ്
ഞാൻ തിരിച്ചറിഞ്ഞത്.

2 അഭിപ്രായങ്ങൾ:

SAM Basheer പറഞ്ഞു...

Dear Moideen
Eventhough I like to post some comments in Malayalam, due to the fonts and typing problem I am avoiding that.

when ever you are posting your beautiful "verses", I like to call it "verses" not as Poetry please add a foot not where and when it published . It will only help the readers.

The non published verses you can leave as it is.
Any how you can have some facelift kind of things in the blog.
SAM Basheer
Post Box 17138
Doha
Qatar

MOIDEEN ANGADIMUGAR പറഞ്ഞു...

ന്യൂനതകൾ ചൂണ്ടിക്കാട്ടുകയും, വിലപ്പെട്ട അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്ത താങ്കളുടെ വലിയമനസ്സിനു വളരെയധികം നന്ദി.