2013, ഫെബ്രുവരി 19, ചൊവ്വാഴ്ച

കാലം സാക്ഷി

വിരിയാന്‍ കൊതിച്ച പൂമൊട്ടിനെ
നീ നുള്ളി നോവിച്ചതല്ല, ചീന്തിയെടുത്തതാണ്
മൊട്ടിന്റെ നിലവിളിയും, ദളങ്ങളുടെ നൊമ്പരവും
പ്രകൃതിയില്‍ പതിവെന്നു നിന്റെ വക്രചിരി

വിസ്മൃതിയിലാകാത്ത ബോധലക്ഷ്യത്തോടെ
നീ വദനസുരതത്തിന്റെ സുഖം തേടിയതും
ശമിക്കാത്ത  ലഹരിയില്‍ നീ കാട്ടുതീ വര്‍ഷിച്ചതും
ഇന്ദ്രപ്രസ്ഥത്തിലെ കോച്ചുന്ന ഇടനാഴിയിലല്ല

ഉന്മാദമാടിയ ആ സന്ധ്യയില്‍
നീ 'ഭാവസങ്കീര്‍ത്തനം പാടിയ നിമിഷങ്ങള്‍'
ചതഞ്ഞരഞ്ഞ ആ പിഞ്ചുയോനിയില്‍
നീ കോറിയിട്ട രേതസ്സിന്‍ പാടുകള്‍....

കാലം സാക്ഷി
ഉത്തരം സാക്ഷി
ഉത്തരത്തില്‍ അന്നുചിലച്ച ഗൌളി സാക്ഷി
നിന്റെ  ലിംഗ ചര്‍മ്മത്തിലവശേഷിക്കുന്ന
ആ നിരാലംബയുടെ,
നിലവിളിയുടെ നഖക്ഷതങ്ങള്‍ സാക്ഷി