2010, സെപ്റ്റംബർ 8, ബുധനാഴ്‌ച

ഡോളി ഡിക്രൂസിന്റെ ഡയറി

“പേരു ഡോളി.
ഡോളി ഡിക്രൂസ്. മട്ടാഞ്ചേരിയിലെ ഒരു ആഗ്ലോഇന്ത്യൻ കുടുംബത്തിൽ ജനിച്ചു .
മമ്മി, ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ഒരു നായരോടൊപ്പൊം ഒളിച്ചോടുമ്പോൾ എനിക്കു പന്ത്രണ്ട് വസ്സ്. ഞാൻ അന്നു ആറാം ക്ലാസ്സിൽ പടിക്കുന്നു. ഡാഡി വിദേശത്തായിരുന്നു. മമ്മിയുടെ ഒളിച്ചോട്ടം ഡാഡി ഒട്ടും ഗൌരവമായി എടുത്തതേയില്ല.
‘മോളു വിഷമിക്കണ്ട. മോൾക്കു നല്ലൊരു മമ്മിയെ ഡാഡി വരുമ്പോൾ കൊണ്ടു വരും’ ഒരിക്കൽ വിളിച്ചു ആശ്വസിപ്പിച്ചു. എനിക്കതിന്റെ പൊരുൾ ഒട്ടും മനസ്സിലായില്ല.
ഗ്രാന്റ്മാ മാത്രമായിരുന്നു വീട്ടിൽ എനിക്കു കൂട്ടിനുണ്ടായിരുന്നത്.അങ്ങനെ മൂന്നാലു വർഷം കടന്നു പോയി.ഡാഡി ഒരിക്കൽ പോലുംവന്നില്ല.വിളിച്ചു വിവരങ്ങൾ അന്യേഷിക്കുന്നതും വളരേ വിരളമായിരുന്നു.എങ്കിലും കാശ് മുടങ്ങാതെ അയച്ചു തന്നു. ആവശ്യപ്പെടുമ്പോഴൊക്കെ; ചിലപ്പോൾ അല്ലാതെയും.
പത്താംക്ലാസ്സിൽ പടിക്കുമ്പോഴാണു ഞാൻ പ്രായ പൂർത്തിയാകുന്നത്.
തുറന്നു പറയാമല്ലോ..അന്നു തൊട്ടേ എനിക്കു ആൺകുട്ടികളോടു ഒരു പ്രത്യേക താല്പര്യം തോന്നിയിരുന്നു.അവരോടു സംസാരിക്കുക, അവരെ തൊട്ടുരുമ്മി ഇരിക്കുക,അങ്ങനെ പലതും. ഇതിലൊക്കെ ഒരു പ്രത്യേക സുഖം ഞാൻ കണ്ടെത്തിയിരുന്നു.പ്ലസ് വണ്ണിൽ പടിക്കുമ്പോൾ ഞാൻ രണ്ടു കുട്ടികളുമായി ഒരേസമയം പ്രണയത്തിലായി.അവർ രണ്ടുപേരുമായും ഞാൻ ശാരീരിക ബന്ധം പുലർത്തിയിട്ടുണ്ട്.ഞങ്ങളുടെ വീട്ടിൽ വെച്ചുതന്നെയായിരുന്നു അത്. ഒരിക്കലല്ല,പലതവണ.ഞായറാഴ്ച ദിവസങ്ങളിൽ ഗ്രാന്റ്മാ പള്ളിയിൽ പോകും.വല്ലകാരണവും പറഞ്ഞു ഞാൻ പോകാതിരിക്കും.അന്നാണു എനിക്കു ഇതിനൊക്കെ ‘ചാൻസ് ‘ കിട്ടുക.

ഇങ്ങനെയൊക്കെയായിരുന്നെങ്കിലും പടിത്തത്തിൽ ഞാൻ തീരെ മോശമായിരുന്നില്ല.
ഡിഗ്രിക്ക് ചേർന്നതുമുതലാണു ഞാൻ ശരിക്കും അടിച്ചുപൊളിച്ചത്.ഒന്നാം വർഷം തന്നെ പുതിയ പ്രണയത്തിനു ഞാൻ അവിടെ തറക്കല്ലിട്ടു.ഫൈനൽ ഇയറിനു പടിക്കുന്ന ഒരുവനുമായി അടുപ്പത്തിലായി.അവനൊരു വിദ്യാർഥി സംഘടനയുടെ നേതാവും കൂടിയായിരുന്നു.
അവനാണെനിക്കു ‘സ്വർഗ്ഗം’ കാട്ടിത്തരുന്നത്. ഊട്ടിയും,കൊടൈക്കനാലും കണ്ടതും ഞാൻ അവനോടൊപ്പമാണ്.മദ്യത്തിന്റെ രുചി അറിഞ്ഞതും അവനിൽ നിന്നാണ്.

പണ്ടു ഡാഡി വെക്കേഷനു വന്നാൽ ഡാഡിയും,മമ്മിയും ഒന്നിച്ചിരുന്നു മദ്യപിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.ഗ്ലാസ്സിൽ ഒഴിച്ചു വെച്ച അതിന്റെ നിറവും,ഭംഗിയും കാണുമ്പോൾ രുചിച്ചു നോക്കാനുള്ള മോഹം അന്നേഎന്റെ കുഞ്ഞുമനസ്സിൽ തോന്നിയിരുന്നു.മദ്യപിച്ചു കഴിഞ്ഞാൽ ഡാഡിയും,മമ്മിയും ബെഡ്റൂമിൽ വാതിൽ പോലുമടക്കാതെ കാട്ടിക്കൂട്ടുന്ന കാമകേളികൾ അന്നെനിക്ക് അറപ്പുളവാക്കിയിരുന്നുവെങ്കിലും പിന്നീടനുഭവത്തിൽ നിന്നും ഞാനതിന്റെ സുഖവും,സംത്രപ്തിയും തിരിച്ചറിഞ്ഞു.
ഡിഗ്രി കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ അവൻ സംസ്ഥാനത്ത് അറിയപ്പെടുന്ന നേതാവായി മാറിയിരുന്നു.എന്നെ പതുക്കെ അവൻ ഒഴിവാക്കി തുടങ്ങി.ഞാനും അതു തന്നെയാണു ആഗ്രഹിച്ചിരുന്നതും.
പിന്നീട് ഞങ്ങൾ തമ്മിൽ കണ്ടിട്ടേയില്ല.
ആയിടക്ക് നഗരത്തിലെ ഒരു ഷോപ്പിങ്ങ് മാളിൽ വെച്ച് മലയാളസിനിമയിലെ അറിയപ്പെടുന്ന ഒരു സഹനടിയുമായി പരിജയപ്പെടാനിടയായി.അവർ ഇങ്ങോട്ട് വന്ന് പരിജയപ്പെടുകയായിരുന്നു.എന്റെ വേഷവിധാനം കണ്ടാണു പരിജയപ്പെടാൻ തോന്നിയതെന്നു സംഭാഷണമദ്ധ്യേ അവർ പറഞ്ഞു.
(മോഡേൺ വേഷങ്ങളോടാണു എനിക്കു മുമ്പേ താല്പര്യം. ജീൻസും,ടോപ്പും ധരിച്ച് ഒരു കൂളിംഗ് ഗ്ലാസ്സും വെച്ചുകഴിഞ്ഞാലുള്ള സുഖം ചുരിദാറിലും,സാരിയിലും എനിക്കു കിട്ടില്ല.)
ദിവസവും അവർ എന്നെ ഫോൺ വിളിക്കുമായിരുന്നു. ഒരാഴ്ച കഴിഞ്ഞു കാണും,
അവരെന്നെ അവരുടെ വീട്ടിലേക്കു ക്ഷണിച്ചു.നഗരത്തിൽ നിന്നും അല്പം മാറിയുള്ള ഒരു ഇരുനില ബംഗ്ലാവായിരുന്നു അത്.ഞാൻ ചെല്ലുമ്പോൾ പൂമുഖത്ത് അവരെന്നെ കാത്തിരിക്കുകയായിരുന്നു.സ്നേഹത്തോടെ കൈപിടിച്ചു അവരെന്നെ അകത്തോട്ടു കൊണ്ടുപോയി.മുറ്റത്ത് വിലപിടിപ്പുള്ള കാറുകൾ പാർക്കു ചെയിതിട്ടുണ്ട്.
ശുഭ്രവസ്ത്ര ധാരികളായ രണ്ടു തടിയന്മാർ അകത്തിരുന്നു മദ്യപിക്കുന്നു. വേറെയൊരു സുമുഖനായ ചെറുപ്പക്കാരനും അകത്തുണ്ട്. ചില ടി.വി.സീരിയിലിലൊക്കെ കാണാറുള്ള മുഖം.രണ്ടു പെൺകുട്ടികളുമുണ്ട് ഒപ്പം.
സഹനടി ചെറുപ്പക്കാരനെ എനിക്കു പരിചയപ്പെടുത്തി.അഭിനയിച്ച സിനിമയുടെ പേരും,സീരിയലിന്റെ പേരും ഒക്കെ പറഞ്ഞു.ഞാനതൊന്നും ശ്രദ്ധിച്ചില്ല.അപ്പോഴൊക്കെ എന്റെ കണ്ണുകൾ അവന്റെ തുടുത്ത മസിലിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു.പിന്നീട് പലപ്പോഴും ഞാനവിടെപ്പോയി.അപ്പോഴൊക്കെ അയാളും വരുമായിരുന്നു.
വളരെ ഹാപ്പിയായിരുന്നു ആ നാളുകൾ.

പക്ഷെ,അത് അധികം കാലം നീണ്ടില്ല.ഒരു നാൾ പോലീസ് റെയ്ഡിൽ പിടിക്കപ്പെട്ടു.സ്റ്റേഷനിൽ എത്തുന്നതിനു മുമ്പേ ഞാൻ ഒഴിവായി.പഴയ കാമുകനായിരുന്ന യുവനേതാവാണ് അതിനു കാരണമെന്നു പിന്നീടറിഞ്ഞു. ഉണ്ട ചോറിനു നന്ദി കാണിച്ചവൻ.

പിന്നീടും സീരിയൽ നടനുമായുള്ള ബന്ധം ഞാൻ ഒഴിവാക്കിയില്ല.കുറെ മാസങ്ങളോളം അതു തുടർന്നു.
ഗ്രാന്റ്മായുടെ മരണത്തോടെ ഞാൻ ഒറ്റക്കായി.ഡാഡി വന്ന് മൂന്ന് ദിവസങ്ങൾക്കകം തിരിച്ചുപോയി.ഡാഡിയുടെ അകന്ന ബന്ധത്തിലുള്ള ഒരു ആന്റിയെ വീട്ടിൽ എനിക്കു കൂട്ടിനു നിർത്തിയിട്ടാണു പോയത്.
അവർ ഒരാഴ്ചയിൽ കൂടുതൽ നിന്നില്ല.
ഫ്രീഡം ശരിക്കും ഞാൻ ആസ്വദിച്ചതും ആ കാലത്താണു. മദ്യവും,പുരുഷനും എന്റെ ബലഹീനതയായിരുന്നുവല്ലോ..

ഒരിക്കൽ ദുബായിൽ നിന്നും വന്നഒരു ഫോൺകാളാണു എന്നെ ഇന്നു ഇവിടെ എത്തിച്ചത്.
തീർത്തും അപരിചിതനായ ഒരാൾ.

പിന്നീടറിഞ്ഞു അയാളുടെ (സീരിയൽ നടന്റെ)സുഹ്രത്താണു ഇയാളെന്നു.
ദുബായിക്കാരനുമായുള്ള ബന്ധം നല്ല നിലയിൽ തുടർന്നു.ദിവസവും വിളിക്കുമായിരുന്നു അയാൾ.
ദുബായിലേക്കു പോരുന്നോ എന്ന അയാളുടെ ചോദ്യത്തിനു പെട്ടെന്നു ഞാൻ ഓ.കെ പറഞ്ഞു.
രണ്ടു മാസങ്ങൾക്കകം അയാളെനിക്കു വിസയും,ടിക്കറ്റും അയച്ചു തന്നു.വിവരം ഡാഡിയോടു പറഞ്ഞു.ആദ്യം എതിർത്തെങ്കിലും നല്ല ജോലിയാണെന്നു പറഞ്ഞപ്പോൾ എന്റെ നിർബന്ധത്തിനു മുന്നിൽ ഡാഡി വഴങ്ങി.
അങ്ങിനെ ഒരു ഡിസംബറിന്റെ തണുപ്പുള്ള രാത്രിയിൽ ഞാൻ ദുബായിലിറങ്ങി.ഒരു വലിയ കാറുമായി അയാളെന്നെ എയർപോർട്ടിനു പുറത്ത് കാത്തിരിപ്പുണ്ടായിരുന്നു.
ഒരു ചെറുകിട ബിസിനസ്സ്കാരനായിരുന്നു അയാൾ.ഭാര്യയും കുട്ടികളും ദുബായിലുണ്ട്.എന്നിട്ടും എത്തിയ അന്നുതന്നെ അയാൾ എന്നോടൊപ്പൊം ശയിച്ചു.ഞാൻ എതിർത്തില്ല,കാരണം ഇതു ഞാൻ മുൻകൂട്ടി കണ്ടിരുന്നു.
പിറ്റെദിവസം തന്നെ ഞാൻ ജോലിക്കു പോയിത്തുടങ്ങി.ഒരു അന്താരാഷ്ട്ര കമ്പനിയുടെ ഓഫീസായിരുന്നു അത്.കുറെ മലയാളി സ്റ്റാഫുമുണ്ട്.ഞാനാരേയും പരിജയപ്പെടാൻ പോയില്ല.മലയാളത്തിൽ സംസാരിച്ചില്ല.
മാസങ്ങൾ ചിലതു കടന്നുപോയി.

ഈജിപ്തുകാരനായ ജി.എം എന്നോടു ഒരു പ്രത്യേക താല്പര്യം കാട്ടുന്നതായി തോന്നി.അല്പം കുടവയറുണ്ടെങ്കിലും സുമുഖനായിരുന്നു അയാൾ. അതുകൊണ്ടു തന്നെ ഞാനും ‘വിട്ടുകൊടുത്തില്ല‘. ഞങ്ങളുടെ ബന്ധം ഓഫീസിൽ ഒരു പരസ്യമായ രഹസ്യമായി.ഒന്നിനും ജി.എം എനിക്കു കുറവു വരുത്തിയില്ല. ഇഷ്ടം പോലെ കാശ്,ആഭരണം എന്നുവേണ്ട,എന്തും അയാൾ എനിക്കായി വാങ്ങിത്തന്നു.

എല്ലാം ഒരു മിന്നൽ വേഗത്തിലാണു അവസാനിച്ചത്.കമ്പനിയിൽ സാമ്പത്തികക്രമക്കേട് നടത്തിയതിനു ജി.എം പുറത്തായി.
പിന്നെ എനിക്കവിടെ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല.ജീവനക്കാരുടെ തുറിച്ചു നോട്ടവും,കുത്തുവാക്കുകളും,പരിഹാസവും. മടുപ്പു തോന്നിയപ്പോൾ ജോലിയിൽ നിന്നും രാജിവെച്ചു. രാജിവെച്ചുവെന്നറിഞ്ഞപ്പോൾ അയാളെന്നെ ഈജിപ്റ്റിലേക്കു ക്ഷണിച്ചു.പിന്നെ രണ്ടിലൊന്നാലോചിച്ചില്ല.

നാട്ടിലേക്കു പോകാൻ താല്പര്യമില്ലായിരുന്നു.വിസ ക്യാൻസൽ ചെയ്ത സ്ഥിതിക്കു അവിടെ നിന്നും രക്ഷപ്പെട്ടേ മതിയാകൂ.അതുകൊണ്ടാണു അയാൾ ക്ഷണിച്ചപ്പോൾ ആ ക്ഷണം സ്വീകരിച്ചതും.
അങ്ങനെയാണു ഞാനീ കയ്റോ നഗരത്തിലെത്തപ്പെട്ടത്.അദ്ദേഹമാണു ഇവിടെ ഈ ഹോട്ടലിൽ ജോലി ശരിയാക്കിത്തന്നത്. ഇപ്പോൾ ഒരു വർഷത്തോളമാകുന്നു.
ഇവിടെ എത്തിയ വിവരം ഡാഡിയെ അറിയിച്ചിരുന്നു.എവിടെയായിരുന്നാലും മോൾ ഹാപ്പിയായാൽ മതിയെന്നാണു ഡാഡിയുടെ മറുപടി.“


കയ്റോ നഗരത്തിൽ നൈൽ നദിയുടെ മദ്ധ്യത്തിൽ തലയുയർത്തി നിൽക്കുന്ന ഹോട്ടൽ ഷെറട്ടൺ ജസീറയിലെ ലോബിയിൽ ഇരുന്നു ഇത്രയും പറയുമ്പോൾ ഒരു ഭാവ മാറ്റവും ഞാൻ ഡോളിഡിക്രൂസിൽ കണ്ടില്ല.എത്ര കൂളായിട്ടാണു അവൾ ഈ ‘രാസലീലകൾ‘ വിവരിച്ചത്.
‘തിരിച്ചു എനിക്കു നാട്ടിൽ പോകണമെന്നു താല്പര്യമില്ല.ഇവിടെയെത്തിയ ഈ ഒരു വർഷത്തിനുള്ളിൽ ഞാൻ കണ്ടുമുട്ടുന്ന ഏക മലയാളിയാണു താങ്കൾ.നമ്മൾ തമ്മിലുള്ള ഈ കുറച്ചു ദിവസത്തെ പരിജയത്തിൽ എന്തോ ഒരു അടുപ്പം താങ്കളോട് തോന്നിയതും അതുകൊണ്ടാവാം.‘ അവൾ പറഞ്ഞു.
എന്തോ.. ഞാനെല്ലാം കേട്ടിരുന്നു.


ഒരാഴ്ചയ്ക്കു ശേഷം കയ്റോയിൽ നിന്നും തിരിച്ചുപോരാൻ നേരം യാത്രപറയാൻ വേണ്ടി ഒന്നുകൂടി കാണാൻ ചെന്നു.
‘ഇന്നു വൈകുന്നേരം ഞാൻ പോകും.എന്നെങ്കിലും വീണ്ടും കയ്റോയിൽ വരികയാണെങ്കിൽ കാണാം’ ഞാൻ പറഞ്ഞു
അവൾ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചുകൊണ്ടു പറഞ്ഞു.’താങ്കൾ വീണ്ടും വരുമ്പോൾ ഞാനിവിടെ ഉണ്ടാകില്ല‘. എനിക്കൊന്നും മനസ്സിലായില്ല.
പിന്നീടു അവൾ തന്നെ വ്യക്തമാക്കി. “കുറച്ചു മാസങ്ങൾക്കു മുമ്പ് ഇവിടെ ഹോട്ടലിൽ വന്ന ആസ്ട്രേലിയക്കാരനായ ഒരു ടൂറിസ്റ്റ് എന്നെ അങ്ങോട്ട് ക്ഷണിച്ചിട്ടുണ്ട്. ഇപ്പോൾ ഇടയ്ക്കിടെ അയാൾ വിളിക്കാറുണ്ട്. ഇന്നും അയാളുടെ മെയിൽ ഉണ്ടായിരുന്നു.ക്ഷണിച്ചുകൊണ്ട്. ചിലപ്പോൾ ഒന്നു രണ്ടു മാസത്തിനകം ഞാൻ പോകും ആസ്ട്രേലിയയിലേക്ക്. “
നന്നായി വരട്ടെ എന്നാശംസിച്ചുകൊണ്ടു തിടുക്കത്തിൽ ഞാൻ പുറത്തിറങ്ങുമ്പോൾ എന്റെ മെയിൽ ഐ.ഡി. വാങ്ങാൻ അവൾ മറന്നില്ല.


മാസങ്ങൾ ഏതാനും കഴിഞ്ഞു.
ശേഷം,എമിറേറ്റ്സ് റോഡിൽ അപകടങ്ങൾ ഏറെ നടന്നു,മരണവും. ദുബൈലും,ഷാർജയിലും ശമ്പളം കിട്ടാതെ വലഞ്ഞ പാവം തൊഴിലാളികൾ കാരുണ്യത്തിന്റെ ഉറവ വറ്റാത്ത മനുഷ്യരുടെ സഹായത്താൽ നാട്ടിലേക്കു വിമാനം കയറി. എയർഇന്ത്യയുടെ ചതിയും,കൊള്ളയും ശമനമില്ലാതെ തുടർന്നു കൊണ്ടിരുന്നു.
ഈ വാർത്തകളുടെയൊക്കെ ഇടയിൽ ഡോളിയും,അവളുടെ ആത്മകഥയും ഞാൻ മറന്നിരുന്നു.
ഇന്നലെ അവളുടെ മെയിൽ കണ്ടപ്പോഴാണു ഓർത്തതു തന്നെ.
സുഖാന്യേഷണങ്ങൾക്കൊടുവിൽ അവൾ ഇങ്ങനെ കുറിച്ചിരുന്നു.
I am in Australia now. Didn't I tell you about an Australian once ?
I am living comfortably with kenneth gay. i have not seen such a strong person in my life.
I am not going anywhere from here.

-------------------------------------------------------------------------------------