2010, ജൂലൈ 7, ബുധനാഴ്‌ച

സത്യത്തിന്റെ നാനാകഴ്ചകള്‍

ചെയ്തു കൂട്ടിയ കൊടും പാപങ്ങൾ
ഹൃദയത്തിന്റെ അസ്ഥിമാടത്തിൽ
കുത്തിനോവിക്കുമ്പോൾ
അടുത്തവരോട് അറിയാതെ
പറയാൻ വെമ്പുന്നത്

വൃദ്ധസദനത്തിലെ ഇളംനോവിൽ
മാതൃഹൃദയംതേങ്ങുമ്പോൾ
ഇങ്ങകലെ നെഞ്ചുരുകും വെട്ടത്തിൽ
കാലം മകനെ തെരുവിലെറിയുന്നത്.

അധികാരത്തിന്റെ രാജസിംഹാസനത്തിൽ
ആത്മനിര്‍വൃതികൊള്ളുമ്പോൾ
സ്വരൂപിച്ചു കൂട്ടിയ ദശകോടികൾ
പിന്നാമ്പുറത്തെ കല്‍പ്പടവുകളില്‍ നിന്ന്
സമ്മൂഹത്തെ നോക്കി വിളിച്ചു കൂവുന്നത്.

മൌനത്തിന്റെ മൂന്നാം മൂകതയിലേക്ക്
കാക്കിയിടെ ‘മുറ’ പതിയുമ്പോൾ
സാഹചര്യത്തിന്റെ സമ്മർദ്ദം
അറിയാത്ത കാര്യങ്ങളെ
മണി , മണിയായി പറയിച്ചത്.

നിഗൂഡതയുടെ നീണ്ടചുവരിൽ
ആരും കാണാതെ ചാരിനിൽക്കുന്നു
ഇപ്പോഴും,
സത്യത്തിന്റെ നാനാകാഴ്ചകള്‍ .

അഭിപ്രായങ്ങളൊന്നുമില്ല: