2010, ജൂലൈ 6, ചൊവ്വാഴ്ച

രണ്ടു കവിതകള്‍

നീണ്ടകഥ
-------------
കവിത തിരിച്ചുതരുമ്പോള്‍
വൃത്തത്തിന്റെ ന്യൂനതയാണ്
പത്രാധിപര്‍ ചൂണ്ടിക്കാട്ടിയത്
കഥ തിരിച്ചു വന്നപ്പോൾ
യുവഹൃദയങ്ങളെ സ്പര്‍ശിക്കുന്ന
'പൈങ്കിളി'യുടെ അഭാവത്തെപ്പറ്റി
പ്രത്യേക കുറിപ്പുമുണ്ടായിരുന്നു
ഒടുവിൽ,
സ്വന്തം ജീവിതാനുഭവം
ഒരു നീണ്ടകഥയാക്കി .
ഇപ്പോള്‍ പത്രാധിപര്‍
നിരന്തരം ബന്ധപ്പെടുന്നുണ്ട്
തുടർ ലക്കങ്ങളിലേക്കുള്ള
അദ്ധ്യായങ്ങൾക്കു വേണ്ടി .
____________________
അയൽക്കാരൻ
---------------------
തൊട്ടടുത്ത ഫ്ലാറ്റിലെ
പുതിയ താമസക്കാരനെപ്പറ്റി
അയാള്‍ക്ക്‌
നല്ല അഭിപ്രായമായിരുന്നു
മാന്യൻ ,
സല്‍സ്വഭാവി
വിദ്യാസമ്പന്നന്‍
വിശ്വസിക്കാന്‍ പറ്റിയ ,
നല്ല സുഹൃത്ത് .
സഹധര്‍മ്മിണിയുടെ തിരോധാനം
അയാള്‍ ആദ്യം അന്യേഷിച്ചെത്തിയത്
അടുത്ത ഫ്ലാറ്റിലേക്കാണ്
അവിടെ ഒഴിഞ്ഞ മുറി കണ്ട്
അയാൾ തരിച്ചിരുന്നു.
---------------------------

അഭിപ്രായങ്ങളൊന്നുമില്ല: