കുങ്കുമപ്പൂക്കൾ വിതറിയ ചന്ദനക്കട്ടിലില്‍
നീണ്ടു നിവർന്നു ശയിക്കുന്നു ഒരു മാലാഖ
ചുവന്നുതുടുത്ത അധരങ്ങളിൽ
ചൂണ്ടുവിരൽ തൊട്ടപ്പോൾ
ഒരു സീൽക്കാരത്തോടെ
മാറിടം ഉയർന്നു താഴുന്നു
വെള്ളിനൂലുള്ള നിശാവസ്ത്രം
നിതംബത്തെ അവഗണിച്ച്
പൊങ്ങിവന്ന
തിരമാലകൾക്കൊപ്പൊം കരയണഞ്ഞു
മരുഭൂമിയിലെ കുടുസു മുറിയിൽ
ജീവിതം മരിച്ചു തീർക്കുമ്പോഴും
ബാച്ചിലർ കട്ടിലിലെ മുകൾത്തട്ടിൽ
ആടിയുലയാൻ വിധിക്കപ്പെട്ട പ്രവാസീ
ഏകാന്തതയുടെ തുരുത്തിലും
തീക്ഷ്ണ നൊമ്പരങ്ങളുടെ കയത്തിലും
അറുതിയില്ലാതെ പിടയുമ്പോൾ
മിഥ്യാഭ്രമത്തിൽ മഹാനദിയൊഴുക്കാൻ
നിനക്കിതു മതി.