2014, ജനുവരി 28, ചൊവ്വാഴ്ച

ഒരു മുഴം കയർ

ഒരു മുഴം  കയർ
പലപ്പോും  എന്നെ
ഒളിഞ്ഞിരുന്നു  മാടിവിളിക്കാറുണ്ട്

ഇരുളിന്റെ ആഴങ്ങളിൽ നിന്നും
മങ്ങിമറഞ്ഞ ചിത്രങ്ങൾ
വീണ്ടും തെളിഞ്ഞു വരുമ്പോൾ
വടവൃക്ഷച്ചുവട്ടിൽ  ഊഞ്ഞാലാടാൻ
കുളിർ തെന്നലിന്റെ 
വർണ്ണചിത്രം  വരച്ച്
കൈപിടിച്ചു  ക്ഷണിക്കാറുണ്ട്
 
അസ്തമിച്ച  സ്വപ്നങ്ങൾക്കും
അസ്തമയത്തിനു മുമ്പേ കൊഴിഞ്ഞ പൂക്കൾക്കും
ഇനിയൊരു പുലരിയില്ലെന്ന
നെടുവീർപ്പുയരുമ്പോൾ
സീലിംഗ് ഫാനിന്റെ കഴുത്ത് കുരുക്കി
അതെന്നെ ആർത്തിയോടെ നോക്കാറുണ്ട്

മൌനമായ എന്റെ മനസ്സിന്റെ
അർത്ഥമില്ലാത്ത വിങ്ങലിന്
നിങ്ങൾ
ചില  വാക്യങ്ങൾ സ്രഷ്ടിക്കുമ്പോൾ
അനന്തമായ വിഗരത്തിലെത്താൻ
ആരുമറിയാതെ ആഗ്രഹിച്ചു പോകാറുണ്ട്

വക്ക് പൊട്ടിയ വാക്കുകളാൽ
വരികൾ മുറിഞ്ഞു വീഴുന്ന കവിത
ഒരുനാൾ
ഒരുമുഴം കയറിൽ അഭയം കണ്ടെത്തു                                                                                  ന്നെയ്യും