2014, ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

ഓർമ്മച്ചിത്രം

വീതി കുറഞ്ഞ പാതവരമ്പിൽ
എതിരെ വന്ന് തൊട്ടുരുമ്മിയിട്ടുണ്ട്
പാടത്തെ തെളിഞ്ഞ വെള്ളത്തിൽ
നിലാവിന്റെ നീരൊഴുക്കിനൊപ്പൊം
ഒരുമിച്ച് നനഞ്ഞിട്ടുണ്ട്
തഴുകിപ്പോയ തെന്നലിൽ നിന്നും
മല്ലികപ്പൂവിന്റെ മാദകഗന്ധം
നാസിക തൊട്ടപ്പോൾ
കവർന്നെടുത്ത്
ഹൃദയത്തോട് ചേർത്തിട്ടുണ്ട്

ഒരൊറ്റ രാത്രി കൊണ്ട്
ഒരു വസന്തം തീർത്തപ്പോൾ
എന്റെ വ്യാകുലതയിലെവിടെയും
ഒരിക്കൽ പോലും   കയറിവന്നിട്ടില്ല
സ്വപ്നങ്ങളെ  പാതിവഴിയിൽ വിട്ട്
ഒരുമുഴം  കയറിൽ
ശിശിരം  തേടിപ്പോകുന്ന 
നിന്റെ  വിരഹ ചിത്രം